junction kerala.com

Tuesday, September 25, 2012

എന്റെ അറിവുകേട്:



അടുത്ത നാളിന്നു പകുത്തു നല്‍കാന്‍ 
പടുത്തു ഞാനോരീ കൊച്ചു സൌധം 
കുഴിച്ചു മാറ്റിയ കറുത്ത മണ്ണില്‍ 
കുഴച്ചു വെച്ചൊരു വെളുത്ത സുപ്തി.

മഴയ്ക്കു മുമ്പേ തഴക്കുവാനായ്
അഴിച്ചോതുക്കീ കഴിഞ്ഞ ജന്മം 
പകച്ചു നില്‍ക്കും കിതപ്പ് കാണ്‍കെ 
വിതച്ചു ഞാനെന്‍ കുതിപ്പ് കാലം.

കറുത്ത കല്ലില്‍ തികച്ചു  വെച്ചു 
മടുത്ത പാട്ടിന്‍ തുടുത്ത താളം 
കറുത്ത തേക്കില്‍ കടഞ്ഞു വെച്ചു
മറന്ന രാഗം നനുത്ത ഭാഗം.

കൊതിച്ച ചുമരില്‍ ഗണിച്ചു വെച്ചു
കുറഞ്ഞ വാക്കില്‍ നിറഞ്ഞ പ്രാസം,
പുരപ്പുറത്തായ്  തറച്ചു നിര്‍ത്തീ 
അതിര്‍ത്തി കാക്കാന്‍ അന്യാപദേശം.

കവാട മാര്‍ഗ്ഗേ തറച്ചു വെച്ചു 
ഗണിച്ച വാക്കും, തടിച്ച നാക്കും 
അതിശയോക്തിക്കയിത്തമില്ലേ
വിളിച്ചു കൂവി, വിരോധാഭാസം.

സിനെക്ഡോക്കും, മെടോനിമിക്കും 
നിമിത്തമെന്താ,  തടഞ്ഞു  നോക്കാം 
അരിക്ക് വയറും, അരക്ക് പെണ്ണും 
വരഞ്ഞു കാണാന്‍, കരഞ്ഞുവല്ലോ.

അരക്കിനാവിന്റെ കടുത്ത നോവില്‍ 
കരിച്ചു ഞാനെന്റെ മരിച്ച മോഹം
വിതച്ചതെല്ലാം മെതിക്കുവാനായ്
തികച്ചു വേണ്ടേ മികച്ച മൂള?

No comments:

Post a Comment